രാത്രി
ഇരു ചിറകുകളും തീ പിടിച്ചതിനാലെന്ന വണ്ണം
തിത്തിരിപ്പക്ഷികൾ കരയുന്ന രാത്രി .
കാഴ്ചയുടെ ഒരറ്റത്ത്
ചുവന്നൊരു മരം കണക്കെ കാട്ടുതീയാളുന്നു;
ആദ്യം കനലിൻ കടും ചുവപ്പോടെ ,
പിന്നെ തങ്കം തിളങ്ങുന്ന മഞ്ഞയായി,
ഒടുവിൽ കടും കറുപ്പിൽ കാണാതെയാവും വരെ.
ഒരു ജലപാതത്തിലേക്ക്
ആണ്ടിറങ്ങിയാൽ പോലും ദാഹം ശമിക്കാത്ത
കൊടും വേനലിന്റെ ഓർമ്മകളോടെ
ജനാലയ്ക്കൽ ദൂരക്കാഴ്ച
ഓര്‍മ്മകളിൽ
പാഴ്ചെടികളും പാൽനിറമെഴും
വള്ളികളും വളര്‍ന്ന,
ഗന്ധകത്തിന്റെ മണം പൊന്തുന്ന
ചതുപ്പിടങ്ങൾ;
മുൾച്ചെടികളും വിഷക്കായകളും
പൂക്കുകയും കൊഴിയുകയും ചെയ്യുന്ന
തരിശ്ശിടങ്ങൾ.
എവിടെയായിരുന്നു അത്?
ഓർമ്മകൾ
ഇരുട്ടിൽ അവ്യക്തമായ നിഴലുകളായി
മരച്ചില്ലകളിൽ നിന്ന് നിലവിളിക്കുന്നു.
ഋതുക്കൾ പെട്ടെന്ന് മാറും ,
പ്രണയത്തിൽ നിന്ന് മരണത്തിലേക്ക്
ജിവിതം പതിക്കും പോലെ ...
മഴക്കാല രാത്രി
മഷിപോലെ കറുത്ത ആകാശത്തിന് കീഴെ
ഒരു നൊടി കൊണ്ട് പൊലിഞ്ഞുപോകുന്ന
മിന്നലിന്റെ തീ വെളിച്ചത്തിൽ
ലോകമെന്നാൽ ഞാനും നീയുമെന്ന്
കണ്ടറിഞ്ഞതിന്റെ
പൊള്ളിയ ഓർമ്മയുടെ വടുക്കൾ
തണുത്ത കാറ്റിൽ
പച്ച മരങ്ങൾ പാതി വെന്തതിന്റെ മണം.
ഏതോ കുത്തിറക്കത്തിലെന്ന വണ്ണം
എന്റെ ഹൃദയത്തിൽ നിന്ന്
നിന്നിലേക്ക് അടർന്നു പോയ
വാക്കുകളുടെ കിലുക്കം മാത്രം.
ഈ രാത്രിയിൽ ഓർമ്മകളുടെ
അടയാളമായി മറ്റെന്താണുള്ളത് ?
തണുത്ത് തണുത്ത് ഹിമമായ്
ഉറഞ്ഞു കൂടിയ കണ്ണീരിന്റെ
രണ്ട് തുള്ളികൾ മാത്രം;
അരികുകൾ വജ്രമൂർച്ചയാൽ
തിളങ്ങുന്ന വെള്ളാരങ്കല്ലുകളായി
പരാവർത്തനം ചെയ്യപ്പെട്ട
കണ്ണുനീർത്തുള്ളികൾ.
ഇരു ചിറകുകളും തീ പിടിച്ചതിനാലെന്ന വണ്ണം
തിത്തിരിപ്പക്ഷികൾ കരയുന്ന രാത്രി .
കാഴ്ചയുടെ ഒരറ്റത്ത്
ചുവന്നൊരു മരം കണക്കെ കാട്ടുതീയാളുന്നു;
ആദ്യം കനലിൻ കടും ചുവപ്പോടെ ,
പിന്നെ തങ്കം തിളങ്ങുന്ന മഞ്ഞയായി,
ഒടുവിൽ കടും കറുപ്പിൽ കാണാതെയാവും വരെ.
ഒരു ജലപാതത്തിലേക്ക്
ആണ്ടിറങ്ങിയാൽ പോലും ദാഹം ശമിക്കാത്ത
കൊടും വേനലിന്റെ ഓർമ്മകളോടെ
ജനാലയ്ക്കൽ ദൂരക്കാഴ്ച
ഓര്‍മ്മകളിൽ
പാഴ്ചെടികളും പാൽനിറമെഴും
വള്ളികളും വളര്‍ന്ന,
ഗന്ധകത്തിന്റെ മണം പൊന്തുന്ന
ചതുപ്പിടങ്ങൾ;
മുൾച്ചെടികളും വിഷക്കായകളും
പൂക്കുകയും കൊഴിയുകയും ചെയ്യുന്ന
തരിശ്ശിടങ്ങൾ.
എവിടെയായിരുന്നു അത്?
ഓർമ്മകൾ
ഇരുട്ടിൽ അവ്യക്തമായ നിഴലുകളായി
മരച്ചില്ലകളിൽ നിന്ന് നിലവിളിക്കുന്നു.
ഋതുക്കൾ പെട്ടെന്ന് മാറും ,
പ്രണയത്തിൽ നിന്ന് മരണത്തിലേക്ക്
ജിവിതം പതിക്കും പോലെ ...
മഴക്കാല രാത്രി
മഷിപോലെ കറുത്ത ആകാശത്തിന് കീഴെ
ഒരു നൊടി കൊണ്ട് പൊലിഞ്ഞുപോകുന്ന
മിന്നലിന്റെ തീ വെളിച്ചത്തിൽ
ലോകമെന്നാൽ ഞാനും നീയുമെന്ന്
കണ്ടറിഞ്ഞതിന്റെ
പൊള്ളിയ ഓർമ്മയുടെ വടുക്കൾ
തണുത്ത കാറ്റിൽ
പച്ച മരങ്ങൾ പാതി വെന്തതിന്റെ മണം.
ഏതോ കുത്തിറക്കത്തിലെന്ന വണ്ണം
എന്റെ ഹൃദയത്തിൽ നിന്ന്
നിന്നിലേക്ക് അടർന്നു പോയ
വാക്കുകളുടെ കിലുക്കം മാത്രം.
ഈ രാത്രിയിൽ ഓർമ്മകളുടെ
അടയാളമായി മറ്റെന്താണുള്ളത് ?
തണുത്ത് തണുത്ത് ഹിമമായ്
ഉറഞ്ഞു കൂടിയ കണ്ണീരിന്റെ
രണ്ട് തുള്ളികൾ മാത്രം;
അരികുകൾ വജ്രമൂർച്ചയാൽ
തിളങ്ങുന്ന വെള്ളാരങ്കല്ലുകളായി
പരാവർത്തനം ചെയ്യപ്പെട്ട
കണ്ണുനീർത്തുള്ളികൾ.